Kavalappara @ Nilambur

നിലമ്പൂർ കവളപ്പാറ ദുരന്ത ഭൂമിയിൽ എല്ലാം ത്യജിച്ച് ഐ.ആർ.ഡബ്‌ളിയു.
ഇനിയൊരു തിരിച്ച് വരവ് അസാധ്യമാക്കും വിധം ഭീതി വിതച്ച ഉരുൾപൊട്ടലിന്റെ ദുരന്തത്തിൽ അറുപത്തഞ്ചോളം ജീവനുകളാണ് നിലമ്പൂരിലെ കവളപ്പാറയിൽ നഷ്ടമായത്. ഇവിടെ ഭീതിയോടെ പകച്ച് നിന്ന നിസ്സഹായരായ മനുഷ്യർക്ക് എന്ത് സഹായവും ചെയ്യാൻ എല്ലാം ത്യജിച്ച് ഓടിയെത്തുകയായിരുന്നു ഐ.ആർ.ഡബ്ല്യുവിന്റെ വളണ്ടിയർമാർ. ഉരുൾ പൊട്ടലിന്റെ സാധ്യത മനസ്സിലാക്കിയ മലയോര വാസികൾ ഭൂരിപക്ഷവും അപകട മേഖലകളിൽ നിന്ന് മാറി താമസിച്ചിരുന്നു. എന്നാൽ ചിലർ അഭയം തേടിയ ബന്ധുവീടുകളും അയൽ വാസികളുടെ വീടുകളും ഉരുൾപൊട്ടലിൽ മുഖേന മണ്ണിനടിയിൽപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന തിരച്ചിലിൽ നിരവധി മൃതദേഹങൾ കണ്ടെടുക്കുവാൻ സാധിച്ചു.